പി സി തോമസുതൊട്ട് ജോസ് മാണി വരെയുള്ള കേരളകോൺഗ്രസ് പ്രസ്ഥാനങ്ങളെ, ഉമ്മൻചാണ്ടിയുടെ വേരുറക്കലോടെ അതൃപ്തരായി ആടാൻപോകുന്ന കോൺഗ്രസ്സ് കഷണങ്ങളെ, സോഷ്യലിസ്റ്റ് പുത്രന്മാരെ, ഇടതുപാർട്ടികൾക്കിനി പ്രസക്തിയില്ലെന്ന് 'വെളിപ്പെട്ട്' പാർട്ടിച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിറങ്ങാൻപോകുന്ന വിപ്ലവസന്താനങ്ങളെവരെ ഇനി നോക്കിയിരിക്കാം, സാകൂതം! അവർക്കുള്ളതാണ് ബിഹാറിൽനിന്നുള്ള ബിജെപിയുടെ സന്ദേശം
പാലം കടത്തിക്കൊടുത്തു കഴിഞ്ഞാൽ, അഥവാ, വിശ്വസിച്ചേൽപ്പിക്കുന്ന ആ ദൗത്യത്തിൽ പരാജയപ്പെട്ടാൽ? അന്ന് മോഡിക്ക് വെറും ക്ഷേത്രവിഗ്രഹമായോ, ഹിമാലയ സാനുക്കളിലേക്കോ പടിയിറങ്ങേണ്ടി വരുമായിരിക്കും. അതുവരെ മോഡി അമിത് ഷായ്ക്ക് തന്റെയും രാഷ്ട്രത്തിന്റെയും നേതാവായിരിക്കും.
ദാരിദ്ര്യത്തിന്റെ അങ്ങേയറ്റമായിരുന്നു 63 വർഷത്തെ ആ ഭൗതികജീവിതം. എത്രത്തോളമെന്നാൽ, അവരുടെ മുമ്പോ ശേഷമോ അത്തരത്തിലൊരു ദാരിദ്ര്യം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ലെന്ന് ജീവചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. അന്ത്യമായപ്പോൾ പരിശുദ്ധ ശരീരത്തിലേക്ക് വെളിച്ചം കാണാൻ അയൽവാസിയുടെ പക്കൽനിന്ന് എണ്ണ വായ്പ വാങ്ങുകയായിരുന്നെന്നും ചരിത്രം രേഖപ്പെടുത്തുന്നു. വീട്ടിൽ ദിവസങ്ങളോളം അടുപ്പിൽ തീ പുകയാറുണ്ടായിരുന്നില്ല. വയറിൽ കല്ലു കെട്ടി നടക്കുമായിരുന്നു. ആയിഷാബീവി പറയുന്നു: 'നബിതിരുമേനിയുടെ ജീവിതകാലത്ത് ആകെ മൂന്നു ദിവസം പോലും അവിടുന്ന് ഗോതമ്പുറൊട്ടി വയറുനിറയെ കഴിച്ചിട്ടില്ല'.
പന്ത്രണ്ടു മണിക്കൂർ തൊഴിൽ ഷിഫ്റ്റെന്ന മാറ്റം ലോക്ക് ഡൗൺ ഇളവിനിടയിൽ ഒഡീഷ നടപ്പാക്കി. മൂന്നു മാസത്തേക്കാണ് ഈ മാറ്റമെന്നാണ് സർക്കാർ വിജ്ഞാപനം. 1948 മുതൽ നിലവിലുള്ള ഫാക്ടറി നിയമത്തിലെ സെക്ഷൻ അഞ്ചും അറുപത്തഞ്ചും അനുബന്ധങ്ങളുടെ ബലത്തിലാണ്, നിയമ മാറ്റമൊന്നും വരുത്താതെതന്നെ, എട്ടു മണിക്കൂർ തൊഴിൽ സമയമെന്ന നിലവിലെ വ്യവസ്ഥ ഒഡീഷ സർക്കാർ മാറ്റിയത്
വൈറസ് പ്രതിരോധത്തിന്റെ ശാസ്ത്രീയമാർഗങ്ങൾ മെനയുന്നതായി കരുതേണ്ട ശാസ്ത്രസമൂഹത്തിന്റെ നിഗമനങ്ങൾ, രാജ്യത്തും സംസ്ഥാനത്തും കട്ടപിടിച്ച ഇരുട്ടിലാണെന്നു വേണം കരുതാൻ. രാഷ്ട്രീയനേതൃത്വത്തിന്റെ ഏതെങ്കിലും തലത്തിൽ അവരെ മുഖവിലക്കെടുക്കുന്നുണ്ടോ എന്നുപോലും ഒട്ടും വ്യക്തമല്ല.